പട്ടിന്റെ തോൽ

രക്തം ദാഹിക്കുന്ന പല്ലുകളുണ്ടെനിക്ക് ; കൂർത്തു നീണ്ട നഖങ്ങളുണ്ടെനിക്ക് ; കറുത്തിരുണ്ട കണ്ണുകളാണെനിക്ക് ; അതിരു കവിഞ്ഞ വികാരങ്ങളാണെനിക്ക്; അതെല്ലാം മറയ്ക്കുന്ന മൃദുലമായതൊരുപുതപ്പാണെന്റെയഹങ്കാരം; തലോടാൻ കൊതിക്കുന്ന പട്ടിന്റെ തോലാണെന്റെയഹംഭാവം.

Featured post

പാർശ്വഫലങൾ

അന്നൊരു വൈകീട്ട് ഞാനും ഭാര്യയും ടിവി ക്കു മുന്നിലിരുന്നു. അവളുടെ വലതു കയ്യ് എട്ടാം മാസമായ നിറവയറിനെ തലോടിക്കൊണ്ടിരുന്നു. അത് കോവിഡ് കാലത്തിനു  മുന്നെ നടന്നതിന്റെ പാർശ്വഫലം. അതുനോക്കിയിരുന്ന എന്റയിടം കൈ  എന്റെ നിറ-കുട വയറിനു മീതെ അലസമായി കിടന്നു. അത് കോവിഡ് കാലത്ത് നടക്കുന്നതിന്റെ പാർശ്വഫലം.

Featured post

വിദ്യ

പത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള വസ്ത്രമണിഞവരുടെയും മക്കൾ അവസാന വർഷ കലാലയജീവിതത്തിന്റെ സുഘമറീയാൻ മുന്നേ സ്ഥലം പിടിച്ചിരുന്നു. അതറിയാതെ എന്റഛൻ എന്നേയും കൊണ്ട് ക്രൈസ്റ്റ് കോളെജിന്റെ പടി കയറി. അവിടുത്തെ അഛനൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മകന്റെ ഭാവി ഭദ്രമാക്കാൻ ഇനിയേത് സ്ഥാപനത്തിനാകും എന്ന ചിന്തയോടെ എന്റച്ഛനും, ജീവിതത്തിലാദ്യമായൊരു അസാമാന്യ കാലാലയം കണ്ടതിന്റെ അത്ഭുതത്തിൽ ഞാനും അവിടെ നിന്നു പടിയിറങി. എന്റെ... Continue Reading →

Featured post

ഓലപ്പടക്കം

വിഷുക്കണിയല്ല, വിഷുക്കൈനീട്ടമല്ല, സദ്യയല്ല.. എന്തിനധികം.. കന്പിത്തിരിയും, മത്താപ്പും, തലചക്രവും, മേശപ്പൂവുമല്ല... പടക്കമായിരുന്നു എന്റെയാവേശം! ആദിത്യനരുൾ ചെയ്ത കിരണങ്ങളാൽ തഴുകിയുണങ്ങിയ പനയോലച്ചീളുകൾ, അമാനുഷമായ കരവിരുതിനാൽ മെടഞ്ഞെടുത്ത്, ഒരു പൊടി കരിമരുന്നതിൽ വെച്ച്, കരിപുരട്ടിയ ചെരുതിരി നാട്ടി, ഒറ്റവലി! ഓലപ്പടക്കം ഞങൾക്ക് വേണ്ടി പൊട്ടാൻ തയ്യാറായി, ഓല മെടഞ്ഞ മുറത്തിലങ്ങിനെ കിടന്നു. വീടിന്റെ തൊട്ടടുത്താണ് സിജൂന്റെ വീട്. വിഷുക്കാലമായാൽ അവന്റെ വീടൊരു പടക്ക നിർമ്മാണശാലയായി മാറും. സിജൂന്റച്ചൻ ഓലപ്പടക്കങ്ങളുടെ ഉസ്താദായിരുന്നു. അവന്റെ വീടിനു ചുറ്റും പനയോലകൾ ഉണക്കാനിട്ടിരിക്കുന്നതു കാണുന്പോൾ വരാനിരിക്കുന്ന... Continue Reading →

Featured post

മുണ്ട്

ഊരിയെറിയാൻ പേടിയായിരുന്നെങ്കിലും, ആദ്യമായി എന്റെ മനസ്സിൽമുണ്ടിന്റെ ആത്മാവിനെ നട്ടത് ആട് തോമയായിരുന്നു.തൂക്ക് കയറിൽ നിന്നും ജസ്റ്റ് രക്ഷപ്പെട്ട ഹൈദർ മരയ്ക്കാർക്ക് തോന്നിയപോലെ,അന്നെനിക്കും ആ ഒരു തോന്നലുണ്ടായി.ഞാനൊരാജയ്യനാണെന്ന തോന്നൽ.എട്ടാം താരത്തിലാണെങ്കിലും, പൗരുഷം എന്താണെന്ന് മനസിലാക്കി തന്നഅച്ഛന്റെ പോളിയിസ്റ്റർ മുണ്ടിനെ,ഞാൻ അന്നോളമെനിക്കറിയാവുന്ന അല്ലാ ആദരങ്ങളോടും കൂടെ നോക്കി നിന്നു. എത്രയുടുത്താലും അരയിൽ ഉറച്ചിരിക്കാല്ലായിരുന്നു.പതിമൂന്നു വയസുകാരന്റെ ഉയരത്തിനെ "പൊടി ച്ചെക്കൻ" എന്ന മട്ടിൽ നോക്കി,നിലത്തു ചാഞ്ഞു നടന്നു മുണ്ടിന്റെയറ്റം.അച്ഛന്റെ അത്രയും പ്രായോഗിക പരിശീലനം അമ്മക്കില്ലാത്തതിനാൽ,മുണ്ടിന്റെ നല്ലൊരു ഭാഗവും ചുരുട്ടി കേറ്റി വലിച്ച്... Continue Reading →

Featured post

പനിനീർ പൂവ്

ഒന്നുറപ്പാണ്. നിന്റെ തലയറുക്കപ്പെടും. ഒന്നെയിനിയറിയേണ്ടതുള്ളൂ.. അവളുടെ മൃദുലമാം അധരങ്ങളോ, അതികായൻമ്മാരുടെ മാറിന്റെ മണമോ, തീപ്പെട്ടവന്റെയലങ്കാരമോ... ഏതാണ് നിന്റെ ശവമഞ്ചം ?

Featured post

നേരമായ്‌…

ശോഷിച്ച കോശങ്ങളനുസരണ കാട്ടാതെ, മോഹിച്ച സ്വപ്നങ്ങള്‍ കരുണകാട്ടാതെ, കൊഴിഞ്ഞു വീഴാന്‍. നിന്നെയിക്കിളികൂട്ടാനെത്തുന്ന കാറ്റിനാലാ- രോരുമറിയാതെ പറന്നിറങ്ങാന്‍. നേരമായ്‌, നിന്‍ കാല്‍ചുവട്ടിലെന്നും, ചുമ്പിച്ചുറങ്ങാന്‍, നിന്‍ ജീവനാടിതന്‍ വിശപ്പടക്കാന്‍, നിന്‍ ഭോജ്യമായ്‌ അടിഞ്ഞുചേരാന്‍. നേരമായ്‌, ഒരുനാള്‍ നിന്റെ ശിഖരങ്ങളില്‍, നീപോലുമറിയാതെ പുനര്‍ജ്ജനിക്കാന്‍, കൂവളത്തിലായ്‌ പുണര്‍ന്നുറങ്ങാന്‍.

Featured post

കുട്ടപ്പന്റെ പെണ്ണുകാണല്‍

കുട്ടപ്പന്‍ അങ്ങ്‌ ദുഫായിലാണ്‌ കാശുണ്ടാക്കുന്നത്‌. ജീവിതം ഇങ്ങനെ കാശുണ്ടാക്കാനും, കുടവയര്‍ വീര്‍പ്പിക്കനും മാത്രം ആയാല്‍ പോരാ എന്ന സഹപ്രവര്‍ത്തകരുടെയും, സഹ മുറിയന്മാരുടെയും സദാസമയമുള്ള ഉപദേശങ്ങള്‍ക്ക്‌ വഴങ്ങി ആശാനിപ്പോ നാട്ടിലെത്തിയിരിക്കുകയാണ്‌. ഒരു പെണ്ണിനെ കുടുക്കാന്‍. കുട്ടപ്പന്‍ ഒരു മഹാ പാവമാണ്‌. ഏതൊരു നാടും കള്ളവുമില്ലാ ചതിയുമില്ലാ എള്ളൊളമില്ലാ പൊളിവചനം എന്ന മട്ടാണ്‌ കുട്ടപ്പന്‌. തെറ്റുകണ്ടാല്‍, "ഓ.. ഇതാണോ തെറ്റ്‌?" എന്ന് ചോദിക്കുന്ന മനസ്സ്‌. പണ്ട്‌ കോളേജില്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട്‌ ആദ്യമായി "ത്രിശ്ശൂരാണല്ലേ വീട്‌..." എന്ന് ചോദിച്ചപ്പോള്‍ പെരുമ്പറ... Continue Reading →

Featured post

വെറുതേ കിട്ടിയ ഇടിയുണ്ടകള്‍.

കൊയമ്പത്തൂരിന്റെ ഹൃദയഭാഗത്ത്‌ വെറും നാലായിരം റുപ്യക്ക്‌ ഒരു പോര്‍ട്ടിക്കോയും, രണ്ട്‌ എമണ്ടന്‍ ഹാളും, 2 കിടപ്പുമുറികളും, അതേ അളവില്‍ കുളിമുറികളും, ഒരു കിച്ചണും പിന്നെയിതൊന്നും പോരാഞ്ഞിട്ട്‌ താഴെ ഭൂമിക്കടിയില്‍ വിശാലമായൊരു ഗോഡൗണും ഒക്കെ ഉള്ള ഒരു കിടിലന്‍ രണ്ടുനില വീട്ടിലാണ്‌ ഞങ്ങള്‍ 6 പയ്യന്‍സ്‌ പോസ്റ്റ്‌ ഗ്രാജുവേഷന്റെ 3 വര്‍ഷം കഴിച്ച്‌ കൂട്ടിയത്‌. ആദ്യത്തെ നിലയില്‍ ഞങ്ങളും, മുകളിലത്തെ നിലയില്‍ അതെ കോളെജില്‍ പഠിക്കുന്ന മറ്റു ചില പിള്ളേരും. പുതിയൊരു കലാലയത്തില്‍ ചേര്‍ന്നതിന്റെ എല്ല ത്രില്ലും എനിക്കുണ്ടായിരുന്നു.... Continue Reading →

Featured post

എന്റെ രഹസ്യം പൊളിഞ്ഞു (അനുഭവകഥ)

അഞ്ചാം ക്ലാസില്‍ നിന്നും ആറിലേക്ക്‌ അപ്ഗ്രേഡായ കാലം. അന്നൊക്കെ എന്നും വൈകീട്ട്‌ അമ്പലക്കുളത്തിലെ കുളി ഒഴിച്ചുകൂടാനാവാത്തതായിരുന്നു. വൃത്തിയാവുക എന്നതിലുപരി, പലതരത്തിലുള്ള ജലകേളികളില്‍ പങ്കെടുക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. അരയില്‍, നിക്കറിന്‌ മുകളില്‍ കെട്ടിവെച്ച തോര്‍ത്ത്‌ മുണ്ടുമായി കാരൂരിന്റെ പല ഭാഗത്തുനിന്നും പിള്ളേര്‍ എത്തും... പിന്നെ ഒരു ഒന്ന് രണ്ട്‌ മണിക്കൂര്‍ മരണ കളികളാണ്‌. അതു കഴിയുമ്പോ ട്രാക്റ്റര്‍ കയറിയ കണ്ടം പോലെ അമ്പലക്കുളം ആകെ അലമ്പായി കിടക്കും... ഊളാക്ക്‌ കുത്തല്‍, കുളത്തിലേക്ക്‌ ചാഞ്ഞ്‌ നിക്കുന്ന തെങ്ങിന്റെ മണ്ടയില്‍... Continue Reading →

Featured post

ഞാന്‍ സ്നേഹിച്ചവരും, എന്നെ സ്നേഹിക്കുന്നവരും.

എന്നും ഞാനിഷ്ടപ്പെടുന്നൊരീ മണല്‍കാറ്റില്‍ നിന്നുകൊണ്ടലറി വിളിച്ചു ഞാന്‍, സ്നേഹം.. സ്നേഹം... കൂര്‍ത്ത മണല്‍തരികളും, കാറ്റും മൂര്‍ച്ചയുള്ള പല്ലുകള്‍കൊണ്ടെന്‍ ഹൃദയത്തെ കുത്തിനോവിച്ചു.  എന്നും ഞാനിഷ്ടപ്പെട്ടൊരീ പുഴയുടൊളങ്ങളില്‍ നിന്നുകോണ്ടലറി വിളിച്ചു ഞാന്‍, സ്നേഹം... സ്നേഹം... ദയയില്ലാത്തൊരടിയൊഴുക്കില്‍, കരയാന്‍ പറ്റാതെ, കയറാന്‍ പറ്റാതെ ഒഴുകിപ്പോയി ഞാന്‍. എന്നും ഞാനിഷ്ടപ്പെട്ടൊരീ മേഘനാദങ്ങള്‍ക്കിടയിലലറിവിളിച്ചു ഞാന്‍, സ്നേഹം... സ്നേഹം... ഇടിമിന്നലും, വര്‍ഷവും മൂര്‍ഛിച്ച ചില്ലുകള്‍ കൊണ്ടെന്‍ കരളിനെ കുത്തിയെടുത്തു. എനിക്കു പ്രിയമാം ദളങ്ങള്‍ മുറിഞ്ഞുവീണു കരഞ്ഞപ്പോള്‍, ഒപ്പം ഞാനും അലറിക്കരഞ്ഞു... സ്നേഹം... സ്നേഹം... മൃദുലമാം ദളങ്ങള്‍... Continue Reading →

Featured post

കട്ടപ്പന മാഹാത്മ്യം.

(എന്റെ കോളേജ്‌ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ചില വ്യക്തികളും, സംഭവങ്ങളും ഈ പോസ്റ്റ്‌ മുതല്‍ എഴുതിത്തുടങ്ങാം എന്ന് കരുതി. എന്റെ ഒരു സുഹൃത്ത്‌ Pramod PP (പീ പീ പീ എന്ന് വിളിപ്പേര്‌ )ആണ്‌ ഇതിന്റെ ആശയങ്ങളും മറ്റും തന്നത്‌. പിന്നേ, നമ്മുടെ ബ്ലോഗര്‍ ശ്രീ ശോബിന്‍ ന്റെ പോസ്റ്റുകളും എന്നെ പ്രോത്സാഹിപ്പിച്ചു എന്ന് പറയാതെ വയ്യ.)  പലക്കാട്‌ - വാളയാര്‍ ബോര്‍ഡറിനോട്‌ ചേര്‍ന്നുള്ള ചാവടി എന്ന കൊച്ചു ഗ്രാമം. ആ കൊച്ചു ഗ്രാമത്തിന്റെ നിഷ്കളങ്കമായ ഭംഗി... Continue Reading →

Featured post

ഞാന്‍ മരിച്ചിതെങ്കിലും.

ഇന്നീ നിലാവിന്‍ പുകയുള്ള രാത്രിയില്‍, ഈ പാടവരമ്പില്‍ പാട്ടുകള്‍പാടി.. ഒരു തെന്നലായ്‌ ഞാന്‍ വരും. നമ്മളൊരുമിച്ചിരുന്നൊരീ ആല്‍ത്തറയും, നമ്മളോടിക്കളിച്ചൊരീ മാവിന്തോപ്പും, പനിനീര്‍ ചെടികളും, ചെമ്പകവും, കുറ്റിമുല്ലയും പൂക്കുന്ന നിന്റെ വീട്ടിലെ- പൂന്തോട്ടവവും കടന്ന്. നിന്റെ മുറിയിലെ മരത്തിന്റെയഴികളിട്ട ജാലകത്തിലൂടെ- ഭാരമില്ലാത്തൊരു കാറ്റായി ഞാന്‍ വരും. നിന്‍ മേശമേല്‍- നീയെനിക്കായെഴുതിയ കടലാസു കെട്ടും, ഞാന്‍ നിനക്കേകിയ ചന്ദനമരത്തിന്റെ തൂലികയും കടന്ന്. എന്നെ മാത്രം സ്വപ്നം കണ്ടൊരാ, പാതിമറച്ച നിന്‍ പൂമുഖം ഞാന്‍ നോക്കിനില്‍ക്കും. നീയെന്നുമെന്നെ സ്നേഹിച്ചതും, എനിക്കായ്‌ തന്ന... Continue Reading →

Featured post

കാമം കൊണ്ടൊരു കവിത.

എന്നിലെയിത്തിരിമധുരം നുണഞ്ഞലിഞ്ഞനിന്നധരങ്ങള്‍, കഴിഞ്ഞൊരോണത്തിനുണ്ട പാല്‍പായസംപോല്‍... പിന്നിലേക്കൊരുമിച്ചൊലിച്ചിറങ്ങീ കേശഭാരങ്ങ- ളിന്നലേ ഞാന്‍ കണ്ട സപ്രമഞ്ചംപോല്‍... വിടരാന്‍ വെമ്പുന്നു, കൂമ്പിയോരാമ്പല്‍കള്‍... പടരാന്‍ തുടിക്കുന്നു, പടയായ്‌ പ്രണയം... ചേമ്പിലമാറില്‍ മഴത്തുള്ളിപോല്‍ നിന്‍- ചേലുള്ളമാറിലെന്‍ ചുടുമുത്തുകള്‍... മൗനമീമഴയില്‍ അലിഞ്ഞുപോ- യിനിയീ കിതപ്പിന്റെയലകളും... ആലിലയില്‍ ഞാന്‍ ചിത്രം വരക്കുമ്പോള്‍, കൊഞ്ചലായ്‌ വേണ്ടെന്നു കണ്ണുരുട്ടുന്നുനീ... പ്രകാശം പൊതിഞ്ഞുവോ നിന്മുഖം, എന്നെ മയക്കിച്ചിരിച്ചുവോ... പുറത്തിനിയും തോരാത്തമഴയില്‍, പെയ്തുതോരുന്നു ഈ പ്രണയമന്ദാരങ്ങള്‍... തളര്‍ന്നുറങ്ങുമ്പൊഴും ഞാന്‍കൊതിച്ചു, പൂരപ്പറമ്പില്‍ പടക്കം പെറുക്കാന്‍... download PDF of this post ________________________________________________________

Featured post

വന്യജീവികൾ

വയറ് വറ്റിയപ്പോഴറിയാതെ വഴിതെറ്റി കാടുകയറിയാതായിരിക്കണം, വെളുത്ത തുണിയുടുക്കുന്ന, നരഭോജികളും സ്വാർത്ഥരും മാത്രമുള്ള കാട്ടിലേക്ക്, ഞാനും ഞങ്ങളും ഒളിച്ചിരിക്കുന്ന കാട്ടിലേക്ക്, നീയറിയാതെ വന്നുപോയതാകണം. വന്യജീവികൾ ഞങ്ങൾ. ഞങ്ങൾക്ക് വിശക്കുന്പോൾ കണ്ണ് കാണില്ല. പുഴയും, കാറ്റും, മഞ്ഞും, പൂക്കളും , പുലികളും, ആനകളുമുള്ള നിന്റെ നാട്ടിൽ തന്നെയുറങ്ങിയാൽ മതിയായിരുന്നില്ല? അവിടെ പട്ടിണി കിടന്നു മരിക്കാമായിരുന്നില്ലേ? ഒന്നുമില്ലെങ്കിലും, എന്തിനാണ് നീ മരിച്ചതെന്ന് മനസ്സിലാകുമായിരുന്നല്ലോ. വന്യജീവികൾ ഞങ്ങൾ. ഞങ്ങളെയാർക്കും മനസ്സിലാവില്ല. (BBC ൽ കേരളത്തിന്റെ ഭൂപടം വന്നപ്പോൾ അഭിമാനാം തോന്നിയ നിമിഷം എഴുതിയത്)... Continue Reading →

ചിന്തകൾ ഉണ്ടാക്കുന്നവർ

ചുറ്റും ചിന്തയുണ്ടാക്കുന്നവരുടെ ലോകം. എന്നെ ചിന്തിക്കാൻ വിടാത്തവരുടെ ലോകം. കാഴ്ചയായും, സബ്ദമായും അവരുണ്ടാക്കിയ ചിന്തകളെന്നിൽ കുത്തിക്കയറുന്നു. അവരുണ്ടാക്കിയ ചിന്തകളെ ഭോഗിച്ച്, അവർ പറയും വഴിയിലൂടെ നടന്ന്, ഒരു ഭാഗ്യവാനെപ്പോലെ ഞാൻ ജീവിക്കുന്നു.

നിന്നെയെന്തിനു കൊള്ളാം?

കുരക്കാനറിയുമോ? കഥയറിയാതെയാട്ടം കാണാനെത്തുന്ന പൂവന്‍ കൂട്ടത്തെ നോക്കി, ശബ്ദവും ഉമിനീരും മോഷ്ടിച്ച് നുണ തുപ്പുന്ന വടിതാങിയെ വായോട് ചേര്‍ത്ത് കുരക്കാനറിയുമോ? തലോടാനറിയുമോ? രോഷവും, കാമവും, ഭാവവും വെള്ളമറയിട്ട് ചുറ്റി, ചെയ്യുന്ന പാപങ്ങള്‍ കണ്ണടച്ചിരുട്ടാക്കി, ഉണങിയ ഹ്രിദയങളെ മാറോട് ചേര്‍ത്ത് തലോടാനറിയുമോ? ചിരിക്കാനറിയുമോ? തിന്നുതീര്‍ടത്തൊരങ്കാരങ്ങള്‍ കക്ഷത്തിലാക്കി, കാലം വിഴുപ്പെറുക്കിയ കമ്പിയിഴകള്‍ക്കിടയിലൂടെ, ഇന്നലെവരെയെന്നെ പ്രിയനാക്കിയവരെ നോക്കി ചിരിക്കാനറിയുമോ?

സൗന്ദര്യമോഹം

കാലമെമ്പൊട്ടൊഴിഞ്ഞീടിലുമറിഞീല കാതലാമെൻ സൗന്ദര്യമോഹംഇമയിളകാതെയാനന്ദംപൂണ്ടൊരവൾതൻ കാന്തിയോ ഇണമുറിയാതവൾപാടും കോകിലപ്രിയയോ നാസികാഭ്രമമായവൾതൻ കേശതൈലമോ നമ്രഭാരമേറ്റവൾതൻ അധരമധുവോകാലമെമ്പൊട്ടൊഴിഞ്ഞീടിലുമറിഞീല കാതലാമെൻ സൗന്ദര്യമോഹം

മുന്നേ നടന്നവര്‍

എന്റെ വഴികളും ഒട്ടും വെത്യസ്ഥമല്ല. കടപ്പട്ട വെച്ചുണ്ടാക്കിയ ഊഞാലില്‍ ഉച്ചത്തിലാടുമ്പോള്‍, ഭാരമില്ലാതാവുന്നൊരാ ചെറുമാത്രയില്‍ കയറില്‍ നിന്നും കൈവിടാനും, നിലാകാശത്തിന്റെ ഭാഗമായങിനെ പറന്നു നടക്കനും ഞാനാഗ്രഹിച്ചിരുന്നു. പലവശങളില്‍ നിന്നും എന്നെ മുറുക്കി വലിക്കുന്ന വടങള്‍ മോഹങള്‍, ശാപങള്‍... അവരെ അറുത്തെറിയാനുള്ള കഴിവെനിക്കില്ല. എനിക്ക് മുന്നേ നടന്നവരെപ്പോലെ ഞാനും.

നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം

പുകഴ്പ്പാട്ടുകളവള്‍ക്കവിശ്വസനീയങ്ങളായാലോ...കളിയാക്കലുകള്‍ ഒരുപക്ഷേ സത്യമാണെന്ന് തോന്നിയാലോ...അനാവശ്യമായ ആദരവിനാല്‍ നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യമാണ്‌ ദാമ്പത്യം.

അവസാനത്തെ അവസരം

ഞാന്‍ നിന്നെ അറിയുന്നില്ലെന്ന് തോന്നിയോ... ഞാന്‍ നിന്നെ സ്നേഹിച്ചതില്ലെന്ന് തോന്നിയോ... ഞാന്‍ നിന്നെ വേദനിപ്പ്പിച്ചെന്ന് തോന്നിയോ... എന്റെ ചുമ്പനങ്ങള്‍ മരവിച്ചതാണെന്ന് തോന്നിയോ... തുറന്നു പറയുക, നിനക്ക്‌ പശ്ചാത്തപിക്കാന്‍ ഇനിയൊരവസമില്ല, പ്രകാശത്തിന്റെ മറുകരയിലേക്ക്‌ ഞാന്‍ യാത്രയാവുകയാണ്‌, ഇരുട്ടിലെന്നെയറിയാന്‍ ആരുമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍.

കൂട്ടുകാരി

ഇടവഴിയിലെ ചുമന്ന ചെളിവെള്ളത്തില്‍ കാലുകൊണ്ടു പടക്കം പൊട്ടിക്കാന്‍...  ചേറ്‌ തേച്ചു മിനുക്കിയ വരമ്പിന്‍ സുഷിരങ്ങളില്‍നിന്നും തലയിടുന്ന കക്കകളെ നോക്കിച്ചിരിക്കാന്‍...  വര്‍ഷമാസങ്ങളില്‍ നിറയുന്ന ചാലില്‍ വരിയിടുന്ന തുപ്പലം കൊത്തികളെ ശല്യപ്പെടുത്താന്‍...  കടപ്ലാവിന്റെ തണലില്‍ ഞാന്‍ കെട്ടിയൊരൂഞ്ഞാലില്‍ ഇരുത്തിയാട്ടാന്‍....  പൂഴിമണല്‍ ചോറും, വെളിവെള്ളം സാമ്പാറും, ശീമയിലപ്പൊരിയലുമുണ്ടാക്കി, അഛനുമമ്മയും കളിക്കാന്‍...  എനിക്കൊരു കൂട്ടുകാരിയെ കിട്ടി...

കാട്ടുതീ!

കാട്ടുതീ ജീവിതത്തിലുമുണ്ട്‌.  സ്വച്ഛശാന്തങ്ങളായവയെല്ലാം കരിച്ചില്ലാതാക്കുന്ന,  ഭാഗ്യമുള്ളവര്‍ മാത്രം പുതുനാമ്പുകളായ്‌ മുളക്കാന്‍ വിധിക്കപ്പെടുന്ന,  അസഹ്യമായ തീ!

ചില സ്കൂളോര്‍മ്മകള്‍

അങ്ങിനെയിരുന്നപ്പോള്‍ ഞാന്‍ ഏഴാം തരം വരെ പഠിച്ച മനക്കുളങ്ങര കൃഷ്ണ വിലാസം യു.പി സ്കൂളിന്റെ ഓര്‍മ്മകള്‍ ഓടി വന്നു. ഒരു തനി നാട്ടിന്‍ പുറത്തെ പള്ളിക്കൂടം... അവിടെ പഠിക്കുന്നത്‌ കൂലിപ്പണിക്കാരുടെയും, കൃഷിപ്പണിക്കാരുടെയും മക്കള്‍. ഒരു പക്ഷേ ഞാനേറ്റവും കൂടുതല്‍ അഹ്ലാദിച്ച്‌ പഠിച്ച ഏഴുകൊല്ലം... അതിന്റെ നിറം, മണം, ശബ്ദം.... നിറം: ക്ലാസ്സുമുറിയിലെ കറുത്ത ബോര്‍ഡ്‌, മാസത്തിലൊരിക്കല്‍ അത്‌ കറുപ്പിക്കാന്‍ തേക്കുന്ന കടും നീല മഷിക്കട്ട. വെളുത്ത അക്ഷരങ്ങള്‍, ഡ്രോയിംഗ്‌ മാഷ്‌ വരക്കുന്ന പച്ചയും, മഞ്ഞയും കലര്‍ന്ന ഇലകള്‍,... Continue Reading →

ഗാങ്ങ്‌ വാര്‍

മനക്കുളങ്ങര യു.പി സ്കൂളിലെ എന്റെ അഞ്ചാം വര്‍ഷം. പഠനത്തില്‍ എന്നെ എന്നും മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളി ലിന്റോയും, സൗമ്യാ സി യും റോളടിച്ചു നടന്നു. മൂന്നമതെങ്കിലും എത്തിയത്‌ പാരന്റ്‌സ്‌ നല്ല വഴക്കം വന്ന ടീചേഴ്സ്‌ ആയതു കൊണ്ടും,അച്ചന്‍ സ്കൂളിലെ ഹെഡ്‌ മാഷായതു കൊണ്ടും, അമ്മയുടെ റൈനൊള്‍ഡ്സ്‌ പെന്നിന്റെ ക്യാപ്പ്‌ കൊണ്ടുള്ള പിച്ചുകൊണ്ടും മാത്രം. "ആ അഞ്ച്‌ ബിയിലുള്ള സിന്റോനെ കണ്ട്‌ പഠിക്കെഡാ നാശമേ... അവന്റെ ആസനം താങ്ങി നടക്കാനുള്ള യോഗ്യതയില്ലല്ലോടാ നിനക്ക്‌..." എന്ന അമ്മയുടെ കലിതുള്ളിയുള്ള ഡയലോഗും... Continue Reading →

അക്ഷരാരംഭ കാണ്ഡം.

അച്ഛന്‍ പഠിച്ച കൊടകര LP സ്കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ദ്ധിച്ച്‌ എന്റെ അച്ഛന്‍ എഴുതി അവതരിപ്പിച്ച ഒരു കവിത... അക്ഷരാരംഭ കാണ്ഡം. (click on the image to get it enlarged)

അജ്ഞാത ജീവി!

മൂവാണ്ടന്‍ മാങ്ങക്കുള്ളത്‌ പോലെ, കന്നിമാസത്തില്‍ നായകള്‍ക്കുള്ളത്‌ പോലെ, മഴക്കാലത്ത്‌ പോപ്പിക്കും, ജോണ്‍സിനുമുള്ളതുപോലെ, അജ്ഞാത ജീവിക്കും അതൊരു "സീസണ്‍" കാലമായിരുന്നു. ഗഡി ശരിക്കും ഉണ്ടോ, അതോ വല്ല തലമൂത്ത കള്ളമ്മാരും ആധുനിക രീതിയില്‍ കക്കാന്‍ നടക്കുന്നതാണോ എന്നൊന്നും അറിയുന്നതിനു മുമ്പേ, എല്ലാരും കൂടിയങ്ങ്‌ തീരുമാനിച്ചു.. ഇതതു തന്നെ! അജ്ഞാത ജീവി. ആറ്‌ കാലും, വാ നിറയെ പല്ലും, പശൂന്റത്ര വലിപ്പവുമുള്ള സാധനം. ഒരൊറ്റ കമ്മിന്‌ ഒന്നാന്തരമൊരു മുട്ടനാടിനെ അകത്താക്കും. അതും ഒരീസം അങ്ങ്‌ ചാവക്കാട്‌ കോഴിയെ കമ്മിയാല്‍ പിറ്റേന്നങ്ങ്‌... Continue Reading →

സുജിക്കുട്ടന്‍ കണ്ട അഴകുള്ള മഴ!

കൊയമ്പത്തൂര്‍ എസ്‌.എന്‍.ആര്‍ കോളേജിലെ റാഗ്ഗിംഗ്‌ സീസണ്‍ പോയി, ബോറിംഗ്‌ സീസണ്‍ വന്ന കാലം. ആദ്യമൊക്കെ ദൈവങ്ങളെപ്പോലെയും, രജനികാന്ത്‌ അവര്‍കളെപ്പോലെയും ഒക്കെ മര്യാദയും, ബഹുമാനവും കൊടുത്തിരുന്ന ഞങ്ങളുടെ സാറമ്മാരെ ഞങ്ങള്‍ "കൂടുതല്‍" അടുത്തറിയാന്‍ തുടങ്ങിയപ്പോ "ഓ.. ഇന്നാ കൊഞ്ഞനം കാട്ടി മിസ്സിന്റെ ക്ലാസാ..." എന്നോ, "ഒറക്കം തൂങ്ങി സാറിന്റെ ക്ലാസാ" എന്നോ ഒക്കെ അഭിസംഭോദന ചെയ്യാന്‍ തുടങ്ങി. ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ മുറിയില്‍ വന്ന് കിടന്നുറങ്ങാനും, അറുബോറായിരുന്ന കണക്ക്‌ ക്ലാസില്‍ എല്ലാവരും തല ചൊറിഞ്ഞ്‌ എള്ളിനിടയില്‍ ചെള്ളുണ്ടോ എന്നു... Continue Reading →

കസേര സര്‍ക്കസ്‌!

1992 ലെ ഒരു വേനലവധിക്കാലം. പൊതുവേ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിക്കാന്‍ അന്നും എന്റെ മനസ്സ്‌ സമ്മതിച്ചിരുന്നില്ല. നട്ടുച്ചക്കു പോലും പാടത്ത്‌ ക്രിക്കറ്റ്‌ കളിച്ചോണ്ടിരിക്കുന്ന ചേട്ടന്‍സ്‌ ബൗണ്ടറിക്ക്‌ പുറത്തേക്ക്‌ പന്തടിച്ചാല്‍ പെറുക്കിയായിട്ട്‌ എന്നെ വെച്ചത്‌ എന്റെ ആ സ്മാര്‍റ്റ്‌നെസ്‌ കണ്ടിട്ടായിരുന്നു. ചേട്ടന്‍സിന്‌ കളിയില്ലാത്ത ദിവസങ്ങളില്‍ എന്റെ അയല്‍വാസി ജിത്തുവിന്റെ കൂടെ ഫിഷിങ്ങിനു പോകും. പക്ഷേ കാലമൊരുപാട്‌ ഞാന്‍ ട്രൈ ചെയ്തിട്ടും ഒരു നല്ല മീന്‍പിടുത്തക്കാരനാവാന്‍ എനിക്കായില്ല. ഞാനാകെ സക്സസ്ഫുള്ളായി പിടിച്ച മീനുകള്‍ തുപ്പലംകൊത്തിയും, മാക്രിയുമാണ്‌(അതു രണ്ടും മാത്രെ... Continue Reading →

കുപ്പ്യായ കളി (അനുഭവ കഥ)

ഞാന്‍ മനക്കുളങ്ങര ഇസ്കൂളില്‍ അറാം തരത്തിന്‌ പഠിക്കുന്നു. ഇസ്കൂളിലെ അന്നത്തെ പ്രഥാന സ്പോര്‍ട്‌സ്‌ കുപ്പ്യായ കളി ആയിരുന്നു (ഗോലി കളി എന്ന് മൂത്തവര്‍ പറയും). തീപ്പട്ടി പട്ടം വെച്ചായിരുന്നു അന്നൊക്കെ കളി. കുപ്പ്യായ കളത്തിനു മുന്നില്‍ വെള്ളം തെന്നി സ്ലിപ്പായ ബൊക്കാറോ എക്സ്പ്രസ്‌ പോലെ തീപ്പെട്ടി പടങ്ങള്‍ നിരന്നിരിക്കും. മനക്കുളങ്ങര ഇസ്കൂളിലെ ഒരു പരമ്പരാഗത കായിക ഇനമായതിനാല്‍, നല്ലൊരു ശതമാനും വിദ്യാര്‍ഥികളും കുപ്പ്യായ കളിയില്‍ വന്‍ പുലികളായിരുന്നു. ഞാനൊഴിച്ച്‌. സേവിയടിക്കാനും, ഒറ്റനൊത്തിന്‌ കൊള്ളിക്കാനുമൊക്കെ എന്റെ കൂട്ടുകാരെ പോലെ... Continue Reading →

ദിവാരന്റെ ഇങ്ക്ലീഷ്‌!

ഞങ്ങളുടെ സഹമുറിയന്റെ വക ഒരു പിറന്നാള്‍ ട്രീറ്റ്‌. സ്ഥലം നന്ദിനി വെജ്‌ റെസ്റ്റൊറന്റ്‌, കോരമങ്കല, ബാങ്ക്ലൂര്‍. ഞങ്ങള്‍ 6 പേര്‍. പലതരത്തിലും, നിറത്തിലും, ഗുണത്തിലും, വിലയിലും ഉള്ള വിഭവങ്ങള്‍ തീന്മേശയില്‍ അങ്ങിനെ നിരന്നു... ചില പാത്രങ്ങള്‍ കാലിയായി തുടങ്ങി... കാലിയായ പാത്രം തിരിച്ചെടുത്ത്‌ കൊണ്ട്പോകാനായി വെയ്റ്റര്‍ വന്നു... ഒരു പാവം പയ്യന്‍... കണ്ടിട്ട്‌ ഈ പണിയില്‍ ഫ്രഷര്‍ ആണെന്ന് തോന്നി. അവന്‍ പനീര്‍ ബട്ടര്‍ മസാല യുടെ ഒഴിഞ്ഞ പാത്രം എടുത്തതും, അറിയാതെ ഒരല്‍പം നമ്മുടെ ദിവാരന്റെ... Continue Reading →

കട്ടിപ്പുടി കട്ടിപ്പുടി (സംഭവകഥ)

എന്റെ ഡിഗ്രീ കോളേജ്‌ ജീവിതം എനിക്കൊരുപാട്‌ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ 3 വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതം(മറ്റൊരു അനുഭവം ഇവിടെ). ഇതും എന്റെ ഹോസ്റ്റല്‍ ജീവിതത്തില്‍ നടന്ന മറ്റൊരു ചെറിയ സംഭവം. ഞാന്‍ കോളേജില്‍ ചേര്‍ന്ന സമയം. 2 നിലകള്‍ ഉള്ള ഹോസ്റ്റലില്‍ മുകളിലത്തെ നിലയില്‍ ഞങ്ങള്‍ നവാഗതര്‍. താഴെ സീനിയേര്‍സ്‌... ഒരു വൈകുന്നേരമാണ്‌ ഞാന്‍ ആ ഹോസ്റ്റലില്‍ ആദ്യമായി എത്തുന്നത്‌. റൂമൊക്കെ ശരിയായെന്ന് ഉറപ്പ്‌ വരുത്തി അച്ചനും ചേട്ടനുമെല്ലാം തിരിച്ചു പോയി. ജയിലിലക്കി തിരിച്ച്‌ പോകുമ്പോലെ...... Continue Reading →

ഞാനും, എന്റെ മണിക്കുട്ടനും.

എന്റെ അരയില്‍ നീളമുള്ളൊരു തോര്‍ത്തുമുണ്ട്‌ കെട്ടി, അഛന്‍. കഴുത്തൊപ്പം വെള്ളത്തില്‍, ആ കുളത്തില്‍ നിന്ന്, പാട്ടപെറുക്കുകാരുടെ കയ്യിലെ തുലാസ്‌ പോലെ അഛനെന്നെ തൂക്കി പിടിച്ചു. എന്നെ ഒന്ന് പതുക്കെ മുക്കി. ഞാന്‍ ചിരിച്ചു. നീന്താന്‍ വേണ്ടി കയ്യും കാലുമിട്ടടിച്ചു. പക്ഷേ ഞാന്‍ മുന്നോട്ട്‌ നീങ്ങിയില്ല. വീണ്ടും എന്നെ അച്ചന്‍ മുക്കി... ഇത്തവണ മൂക്കില്‍ വെള്ളം കയറി... വെള്ളത്തിന്‌ ബയങ്കര എരിവാ... മുക്ക്‌ ചീറ്റി കണ്ണടച്ച്‌ ഞാന്‍ വീണ്ടും നീന്താന്‍ നോക്കി. അച്ചന്‍ തോര്‍ത്തിലെ പിടുത്തം വിട്ടത്‌ ഞാന്‍... Continue Reading →

ഭയപ്പെടുത്തുന്നവര്‍

ഞാന്‍ ജീവിച്ചത്‌ ഭയപ്പെട്ടും, തകര്‍ന്നുമാണ്‌. ഉന്മത്തനായ്‌ കാറ്റെന്നെ ചിതറിത്തെറിപ്പിക്കാന്‍ നോക്കുന്നു. എന്നെ കരയാന്‍ വിടാതെ. രക്തം തിളപ്പിച്ചെന്നെ വധിക്കാനര്‍ക്കനും നോക്കുന്നു. എന്നെ ചിരിക്കാന്‍ വിടാതെ. ഈ രാവിലീ ഹിമവും വാശികാട്ടുന്നു, സ്മൃതിയായൊരെന്‍ സ്വപ്നങ്ങളെ സ്നേഹിക്കാന്‍ തരാതെ. മോഹങ്ങളൊരു പിടി വാരിത്തരുന്നെന്‍ പ്രിയര്‍, മരിക്കാന്‍ വിടാതെ. ചുറ്റിലുമെല്ലാമെന്നെ ഭയപ്പെടുത്തുന്നു... കരയാനും, ചിരിക്കാനും, സ്നേഹിക്കനും, മരിക്കാനും ഒന്നിനും സമ്മതിക്കാതെ. ഇന്നവരെ നോക്കി ഞാന്‍ പറയാന്‍ പഠിക്കുന്നു, ഞാന്‍ ഇവിടെത്തന്നെയുണ്ടെന്ന്, ആരെയും വെറുക്കാന്‍ വിടാതെ.

എന്നെയാരും അറിഞ്ഞില്ല

വാക്കുകളില്ലാത്തൊരു ഭാഷ- ഞാന്‍ വായകൊണ്ട്‌ പറഞ്ഞു. ആരും ശ്രദ്ധിച്ചില്ല. ശബ്ദങ്ങളില്ലാത്ത മണിമുഴക്കം പോലെ, മൗനമായൊരു നാദം പോലെ, ഞാനട്ടഹസിച്ചു. ആരും ചിരിച്ചില്ല. തിരയടുപ്പിച്ച ചിപ്പികള്‍കൊണ്ടെന്‍ നൊമ്പരങ്ങള്‍ക്കു ഞാന്‍ ബലിയിട്ടു. എന്റെ കണ്ണീര്‍ ആരും കണ്ടില്ല. എന്റെയാത്മാവിനെ മറയ്ക്കാന്‍ ഞാന്‍- അദ്രിശ്യമാം തുണിചുറ്റി. എന്നെയാരും കണ്ടില്ല. എന്റെ ദുഖവും പകയും ശബ്ദങ്ങളില്ലാത്ത നിലവിളിയാക്കി ഞാന്‍ അലറിക്കരഞ്ഞു. ആരും കേട്ടില്ല. ജീവനില്ലാത്ത തലോടലായ്‌, ഘനീഭവിച്ച വിരലുകള്‍ ചെറുചൂടുള്ള മേനിയില്‍ തൊട്ടു. ആരും പ്രതികരിച്ചില്ല. ഭാരിച്ച പാടുകളീമണല്‍പരപ്പിലേല്‍പ്പിച്ച്‌, ഭാരമില്ലാതെ ഞാന്‍ നടന്നു.... Continue Reading →

‘പ്രിയ’ വാഹിനി

[എന്റെ അച്ഛന്‍ വീട്ടില്‍ ചുമ്മാ ഇരുന്നപ്പൊ എഴുതിയ ഒരു പദ്യം. ഞാന്‍ അതെടുത്ത്‌ ഇവിടെ ചുമ്മാ പോസ്റ്റുന്നു... ] മാമുനിമാര്‍ക്കെന്നുമെന്നും പ്രിയം കാനനവാസത്തിനത്രെ. മുല്ലവള്ളിക്കങ്ങു പടരാന്‍ പ്രിയം മുറ്റത്തെ തേന്മാവില്‍ മാത്രം. മുകിലിനും പ്രിയമേറെയതുപോല്‍ വാനിന്റെ മാറില്‍ പരക്കാന്‍, ആറിനു പ്രിയമാണതെന്നും-ദൂരെ ആഴിയിലലിഞ്ഞു ചേരാന്‍. ആളിക്കും പ്രിയം വേറെയില്ല- നല്ല തേനുള്ള താമരപ്പൂവുമാത്രം. തീരില്ല പ്രിയമൊരുനാളും-കടല്‍ തിരകള്‍ക്ക്‌ തീരത്തിനോടും. ഇളംകാറ്റിനും പ്രിയം തന്നെ നോക്കൂ-മുല്ല മലരിന്‍ സുഗന്ധം പേറി വീശാന്‍. ആമ്പല്‍ പ്രിയമോടെ നില്‍പൂ-മെല്ലെ അമ്പിളിമാനത്തിലുയരാന്‍. താമരനിശക്കന്ത്യയാമേ... Continue Reading →

ഒരു ചോക്ലേറ്റ്‌ പ്രണയം.

  ഇപ്പൊ എന്റെ നെഞ്ചില്‍ തീയാണ്‌. കഴിഞ്ഞ രണ്ടാഴചയായി അവള്‍ എന്നോട്‌ മിണ്ടുന്നില്ല. എന്താണ്‌ കാരണം എന്നറിയില്ല. എന്നെ കണ്ടാല്‍ അവള്‍ മാറി നടക്കും. വഴിയില്‍ ഞാന്‍ അവളെ കാത്തു നില്‍ക്കുന്നുണ്ടെന്ന് മനസ്സിലായാല്‍ പിന്നെ അവള്‍ ആ വഴി വരില്ല. അവളുടെ ക്ലാസിന്‍ മുന്നില്‍ പോയി നിന്നു നോക്കി...(ഞാനും അവളും പത്താം തരത്തില്‍ പഠിക്കുന്നു.പക്ഷേ ഒരേ ക്ലാസ്‌ അല്ല. അവളുടേത്‌ വേറെ ബാച്‌ ആണ്‌) അവള്‍ പരീക്ഷയെഴുതുന്ന ഹാളിന്റെ വരാന്തയില്‍ പോയി കാത്തിരുന്നു. എന്നിട്ടും അവള്‍ പിടി... Continue Reading →

എനിക്ക്‌ മടുപ്പാണ്‌…

എനിക്ക്‌ മടുപ്പാണ്‌... ഈ ജിവിതത്തോടും, ജീവനാടും... എനിക്ക്‌ മടുപ്പാണ്‌.. എല്ലാത്തിനോടും. പക്ഷേ.. തലതല്ലിച്ചതഞ്ഞിട്ടുമെന്നുമീ- തിരമാലകള്‍ക്കു മടുത്തില്ല. പലനാളായ്‌ പറന്നെത്തുമീ- കാറ്റിനും ഇനിയും മടുത്തില്ല. എന്നും, പാതിരക്കുണരുന്ന- പാതിരപ്പൂവിനും മടുത്തില്ല. സമയം നോക്കാതെയെത്തുന്ന, അളന്നു നോക്കാതെപെയ്യുന്ന- വര്‍ഷമേഘത്തിനു മടുത്തില്ല. എന്നും എന്റെയാവലാദികള്‍- കേള്‍ക്കുന്ന ദൈവങ്ങള്‍ക്കും മടുത്തില്ല. എന്നെ സഹിക്കുന്നൊരെന്‍ കൂട്ടുകാര്‍ക്കും, എന്റെ വീട്ടുകാര്‍ക്കും ഒരുമാത്രപോലും മടുത്തില്ല. എങ്കില്‍.... മടുപ്പില്ലാത്തവര്‍ക്കിടയില്‍, കുറുമ്പുമായ്‌ ഞാനിരിക്കുമ്പോള്‍ ഇപ്പൊ എനിക്കും മടുക്കുന്നില്ല.

സുസുക്കി ദിവാകരന്‍! – ഭാഗം 2

ദിവാകരന്‌ പിന്നെ ഭഗ്യത്തിന്റെ നാളുകളായിരുന്നു. തനിക്ക്‌ ഭീഷണിയായീക്കാന്‍ ചാന്‍സ്‌ ഉള്ള ബിജു തന്റെ ബൈക്ക്‌ വിറ്റതും, നാട്ടില്‍ അധികം ആര്‍ക്കും ബൈക്‌ ഇല്ലാത്തതും ദിവാരന്റെ തലക്കനം കൂട്ടി. നാട്ടുകാര്‍ക്കിടയിലൂടെ വളരെപ്പതുക്കെ വണ്ടിയോടിച്ചും, പെമ്പിള്ളെരുടെ മുന്നില്‍ വളരെ വേഗത്തില്‍ ഓടിച്ചും ദിവാരന്‍ കസറി. അങ്ങനെയിരിക്കെയാണ്‌ ലത നടരാജ സര്‍വീസ്‌ നിര്‍ത്തി, ബസ്സില്‍ കോളെജില്‍ പോകാന്‍ തുടങ്ങിയത്‌. അച്ചന്റെ നിര്‍ബന്ധം കാരണമാനെന്ന് അവള്‍ പറഞ്ഞെങ്കിലും, ദിവാരന്‍ അത്‌ വിശ്വസിച്ചില്ല. എന്നും അവള്‍ പോകുന്ന "ബിജോയ്‌" എന്ന ബസ്സിനെ അവന്‍ സുസുക്കിയില്‍... Continue Reading →

സുസുക്കി ദിവാകരന്‍! – ഭാഗം 1

കോലാഹലമ്പൂര്‍ നാട്ടിലെ ഒരു സാധാരണ കുടുമ്പത്തിലെ ആണ്‍തരിയാണ്‌ ശ്രീ ദിവാകരന്‍. നാട്ടുകാര്‍ വിളിക്കുന്നത്‌ ദിവാരന്‍. പ്രത്യേകിച്ച്‌ ജോലിയൊന്നും ചെയ്യാന്‍ ഇഷ്ടമില്ലാത്ത ദിവാരന്‌ ഏറ്റവും ഇഷ്ടപ്പെട്ട റ്റൈം പാസ്‌ പാസ്‌-പാസ്‌ കഴിക്കലും, രോട്ടിലൂടെ പാസ്‌ ചെയ്യുന്ന കുമാരികളെ ശല്യപ്പെടുത്താതെ വായില്‍നോക്കുന്നതും ആണ്‌. കാണാന്‍ നമ്മുടെ സലീം കുമാറിന്റെ ഒരു ചെറിയ കട്ട്‌ ഉണ്ടെന്ന് ദിവാരന്‌ നന്നായി അറിയാം, അതിന്റെ തലക്കനം ഒട്ടും കുറയാതിരിക്കാന്‍ ദിവസത്തിന്റെ നല്ലൊരു ഭാഗം സമയവും സ്വന്തം ശരീര സംരക്ഷണത്തിനായി ദിവാരന്‍ ഉപയോഗിച്ച്‌ വരുന്നു. ചോറിനു... Continue Reading →

പരമു! മൈ ഡ്രീം ഹീറോ!!!

(ഇത്‌ ഞാന്‍ കണ്ട സ്വപ്നമല്ല! പക്ഷേ ഞാന്‍ ചുമ്മാ കാണാന്‍ കൊതിക്കുന്ന ഒരു സ്വപ്നമാണെന്ന് വേണമെങ്കില്‍ പറയാം. ഇതിലെ നായകന്‌ എന്റെ സ്വഭാവവുമായി സാമ്യമുണ്ടെന്ന് സ്വപ്നത്തില്‍ പോലും ധരിക്കരുത്‌. ചുമ്മാ ഒരു തട്ടുപൊളിപ്പന്‍ മസാല സ്വപ്നം മാത്രമായി വായിച്ചാല്‍ മതി!) രംഗം 1: വല്ലാതെ ക്ഷീണീച്ചാണ്‌ അന്ന് ഞാന്‍ വീട്ടിലെത്തിയത്‌... ഉറക്കം എന്നെ ഒരു മദോന്മത്തനെപ്പോലെയാക്കി മാറ്റിയിരുന്നു. ക്ഷണവേഗത്തില്‍ ഞാന്‍ വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞ്‌, ലുങ്കി വലിച്ചു ചുറ്റി കട്ടിലില്‍ വീണു.... ധോം!!! സ്വപ്നരംഗം 2: അര്‍ദ്ധരാത്രി സമയം.... Continue Reading →

ഒരു വസന്തകാലം

എന്റെ ജീവിതത്തിലെ ഒരു പ്രധാന കാലഘട്ടമായിരുന്നു കൊയമ്പത്തൂര്‍ ശ്രീ നാരായണഗുരു കോളേജിലെ 3 വര്‍ഷം. എന്റെ ഡിഗ്രി അവിടെയായിരുന്നു. ഞാന്‍ പോസ്റ്റ്‌ ഗ്രാജുവേഷന്‍ ചെയ്ത കോളേജ്‌ ലൈഫ്‌ അറുബോറായതു കൊണ്ടാണോ, അതോ എന്റെ പ്ലസ്റ്റു ലൈഫ്‌ തനി സ്കൂള്‍ ലൈഫ്‌ ആയതുകൊണ്ടാണൊ എന്നറിയില്ല... S N G C യിലെ 3 വര്‍ഷം ഞാന്‍ ഒരുപാട്‌ സ്നേഹിക്കുന്നു. എന്നും ഓര്‍ക്കുമ്പോള്‍ ഒരു സുഖമാണ്‌... എവിടെ നിന്നൊക്കെയോ ഒരുപാട്‌ സന്തോഷം ഓടിയെത്തുന്ന പോലെ. എനിക്കൊരുപിടി നല്ല മിത്രങ്ങളെ തന്ന,... Continue Reading →

കൊട്ടത്തോക്ക്‌ – രഹസ്യം പരസ്യമാകുന്നു!

ഒരു കാലത്ത്‌ നമ്മുടെ നാട്ടിന്‍ പ്രദേശങ്ങളില്‍ വളരെയധികം പ്രചാരത്തിലുണ്ടായിരുന്ന കുട്ടികളുടെ മാരകായുധമായിരുന്നു "കൊട്ടത്തോക്ക്‌" (പാലക്കാട്ടുകാര്‍ ഇതിനെ പാവുട്ടത്തോക്ക്‌ എന്നാണ്‌ വിളിക്കുന്നത്‌). ഈ കൊട്ടത്തോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനഗളില്‍ ഒരുപാട്‌ കാലം ഞാന്‍ വര്‍ത്തിച്ചിട്ടുള്ളതിനാലും, അതിന്റെ പെരുമ നശിച്ചു പോകുന്നതിനാലും,തോക്കില്ലാതെ ദുരിതം അനുഭവിക്കുന്ന മിത്രങ്ങളുടെ നൊമ്പരം അറിയാവുന്നതിനാലും, സര്‍വ്വോപരി പുതിയ തലമുറക്ക്‌ ഇതൊരു അറിവായിരിക്കുമെന്നതിനാലും ഈ തോക്കിന്റെ രഹസ്യം ഞാന്‍ ഇവിടെ പുറത്ത്‌ വിടുന്നു. എന്റെ അറിവില്‍ കൊട്ടത്തോക്കിന്‌ ഇതുവരെ ആരും പേറ്റന്റ്‌ എടുത്തിട്ടില്ല. അതീവ രഹസ്യമായി വച്ചിരുന്ന കൊട്ടത്തൊക്കിന്റെ... Continue Reading →

മറ്റൊരു അസ്തമനം

(അഛന്റെ ഒരു നല്ല കൂട്ടുകാരനായിരുന്നു അന്തരിച്ച ശ്രീ കെ.വി ശിവരാമന്‍. ചെറുപ്പം മുതലേ ഉള്ള സുഹൃത്ബന്ധം. 23-10-2007 ന്‌ കെ.വി ശിവരാമന്റെ ചരമത്തൊടനുബന്ധിച്ച്‌ നടന്ന അനുസ്മരണയോഗത്തില്‍ അഛന്‍ എഴുതി സമര്‍പ്പിച്ച പദ്യശകലം ചുവടെ ചേര്‍ക്കുന്നു.) ഓര്‍മ്മകള്‍ ആണ്ടുകള്‍ ഏറെ പിന്നീടവേ ഓര്‍ക്കുന്നു ഞനേറേ 'ഇന്നലെകള്‍' മധുരവും, കയ്പും, ചവര്‍പ്പും കലര്‍ന്നുള്ള ചിന്തകള്‍ ഉള്ളില്‍ ഉറഞ്ഞു നില്‍പൂ. ഒരു പുതപ്പിന്‍ കീഴില്‍ ഒന്നിച്ചുറങ്ങിയും ഓടിയും, ചാടിയും, പാട്ടുകള്‍ പാടിയും; ഓടിക്കരേറിയും മാമരച്ചില്ലയില്‍ ടെസ്റ്റു ജയിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലായ്കയാല്‍. ഒരു... Continue Reading →

പകച്ചുപോയ്‌…

പുഴുത്തമാംസത്തില്‍ ലഹരിനിറക്കുന്ന പുതിയരീതികള്‍ ഞാന്‍ കണ്ടു. തണുത്തമുറികളില്‍ വിയര്‍ത്തുവിറക്കുന്നകമ്പ്യൂട്ടറില്‍ പരലോകം കണ്ട മിത്രങ്ങളെക്കണ്ടു. ഞാന്‍ പകച്ചുപോയി! കഴിയാത്തകാശിന്റെ കണക്കുനോക്കുന്നവരെയും, അതിലെ തെറ്റുതിരുത്താന്‍ കാശുവാങ്ങുന്നവരെയും കണ്ടു. വെയിലില്‍ മനുഷ്യനും, മഴയിലും കാറ്റിലും ദൈവങ്ങളും, തള്ളിയിട്ടു മരണം മണത്ത മരങ്ങളെക്കണ്ടു. ചവറുകൂനക്കുമുകളില്‍ വയറുവേദനമറ്റാന്‍- കൊതിച്ചെന്നെനോക്കിയൊരവളെയും കണ്ടു ഞാന്‍ പകച്ചുപോയി! പ്രണയം കണ്ടു ഞാന്‍, പ്രളയവും കണ്ടു. വെണ്ണീറായൊരെന്‍ കണ്ണീരു കണ്ടു. താളം പിടിക്കാതെപെയ്യുന്നമഴയില്‍, ഓളമായ്പോയൊരെന്‍ നൊമ്പരം കണ്ടു... ഇനിയും... തിരികേവരാത്തൊരെന്‍ ജീവിതം കണ്ടു ഞാന്‍... പകച്ചുപോയ്‌!

Create a free website or blog at WordPress.com.

Up ↑